ആ വണ്ടികളെടുത്ത് ചീറിപ്പാഞ്ഞവരിൽ, യാത്രക്കിടയിൽ വണ്ടിക്കുള്ളിൽ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്റെ അവശിഷ്ടം വീണതിന് ഭാര്യയെയും മക്കളെയും ചീത്ത പറഞ്ഞവരുണ്ടാവില്ലേ?
"നിങ്ങൾക്ക് എന്നെക്കാൾ വലുത് ഈ വണ്ടിയാണോ?" എന്ന ഭാര്യയുടെ പരിഭവും ദേഷ്യവും നിറഞ്ഞ ചോദ്യം കേട്ടവരുണ്ടാവില്ലേ?
വണ്ടി കഴുകുമ്പോൾ ബോഡിയിൽ കണ്ട സ്ക്രാച്ച് എങ്ങനെയാണുണ്ടായതെന്നോർത്തു ഉറക്കം നഷ്ടപ്പെട്ടവരുണ്ടാവില്ലേ?
വണ്ടി വീട്ടിലുള്ളപ്പോഴും മീൻ വാങ്ങാൻ ഓട്ടോ പിടിച്ചു പോയവരും ഉണ്ടായേക്കാം...
എന്നാൽ, നാം കഷ്ടപ്പെട്ട് സമ്പാദിച്ച് അതിലേറെ കഷ്ടപ്പെട്ട് മെയിന്റൈൻ ചെയ്യുന്ന വസ്തുക്കളെക്കാൾ, അതിനി എത്ര ലക്ഷം മതിപ്പുള്ള്താണെങ്കിലും ശരി, വിലയും പ്രാധാന്യവും ഒരു പരിചയവുമില്ലാത്ത അന്യന്റെ ജീവനുണ്ടെന്ന ഈ ബോധമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്, അവന്റെ ഹൃദയത്തെ സുന്ദരമാക്കുന്നത്..
സ്വന്തം ജീവൻ പോലും പണയം വച്ച്, രാജമലയിൽ മണ്ണ് വകഞ്ഞ് മാറ്റി അവശേഷിക്കുന്ന ജീവന്റെ തുടിപ്പുകൾ തേടുന്നവരെയോ, എതു നിമിഷവും കത്തിയമർന്നേക്കാവുന്ന വിമാനത്തിലേക്ക് ഓടിക്കയറിയവരെയോ മറന്നിട്ടല്ല, പക്ഷേ ബി എം ഡബ്ലിയു മുതൽ മാരുതി 800 വരെ ഇങ്ങനെ ചീറിപാഞ്ഞത് കണ്ടപ്പോൾ തോന്നിപ്പോയതാണ്...
- അബൂ മിസ്അബ്